ലോകമെമ്പാടും ജനങ്ങൾ മാരകമായ വയറിസിന് അടിമപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഓരോ നിമിഷം കഴിയുന്തോറും രോഗവും മരണവും കൂടിക്കൊണ്ടിരിക്കുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ലോകജനത ആശങ്കയിലും ഭീതിയിലുമാണ്. നമ്മുടെ രാജ്യത്തും സ്ഥിധിഗതികൾക്ക് മാറ്റമില്ല. 20,00,000 കടന്ന രോഗികൾ. സംസ്ഥാനങ്ങളുടെ ഗതിയും ഇതൊക്കെ തന്നെയാണ്.
നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമായി മാറിയ മാസ്ക്കും സാമൂഹിക അകലവും എല്ലാം ഇക്കാരണങ്ങൾ കൊണ്ടാണ്. മനുഷ്യന് അവന്റെ വർഗ്ഗവുമായി ഇടപെടാൻ പോലും പറ്റാത്ത സാഹചര്യം. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കേണ്ട ഈ സമയത്തും മനുഷ്യ മനസ്സിൽ നിന്ന് മാനവികതയ്ക്ക് ഒട്ടും കേട്ടം സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ ദിവസങ്ങളിലെ നിസ്വാർഥമായ പ്രവർത്തനങ്ങളിൽ നിന്ന് മനസ്സിലാക്കാം.
കോവിഡിൽ വലഞ്ഞ മനുഷ്യൻ. അവനെ തേടി പേമാരിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചലും, ഉരുൾപൊട്ടലും, കടൽക്ഷോപവും. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇവർ വരും മാനവികതയുടെ മഹിതമായ സന്ദേശവുമായിട്ട്. എന്നാൽ ഇക്കുറി മനസ്സിനെ നടുക്കുന്ന മറ്റൊരു ദുരന്തവും കൂടി അവന്റെ മുന്നിലക്ക് വന്നു. അതും വെള്ളിയാഴ്ച്ച രാത്രിയിൽ ദുബായിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യാ എക്സ്പ്രസ് തകർത്തുകൊണ്ട്.
വർഗ്ഗീയതയുടെ പേരിൽ എന്നും ഫാസിസ്റ്റ് ശക്തികൾ ക്രൂശിക്കപെടുന്ന മലപ്പുറത്തുകാർ ഒരിക്കലും തകർന്ന വിമാനത്തിൽ നിന്ന് ആളുകളെ രക്ഷിക്കൻ പോയപ്പോൾ അവരോട് ജാതിയേതാണ്, മതമേതാണ് എന്നൊന്നും ചോദിച്ചില്ല. നെഞ്ചിന്റെ മിടിപ്പും ശരീരത്തിൽ നിന്ന് ഇറ്റിവീണ രക്തവും കണ്ടപ്പോൾ അവർക്ക് മനസ്സിലായി ഇവരെല്ലാം മനുഷ്യജാതിയിൽ പെട്ടവരാണെന്ന്. സമാന സംഭവം രാവിലെ മൂന്നാറിന് സമീപം പെട്ടിമുടിയിലും നടന്നു. മണ്ണിടിച്ചലിൽ പെട്ടവർക്ക് വേണ്ടി നാട്ടുകാരും ഉദ്യോഗസ്ഥരും തിരച്ചിൽ സജീവമായി നടത്തുക്കുകയാണ്. ഇവിടെയൊന്നും മതങ്ങൾക്ക് പ്രസക്തി ഇല്ല എന്നതാണ് വാസ്തവം.
എത്രത്തോളം വർഗ്ഗീയ ദ്രുവീകരണം നടത്തുന്നുവോ അത്രത്തോളം മാനവികതയുടെ സന്തേഷം ഉയർത്തിപ്പിടിക്കും കേരളത്തിന്റെ ഈ മണ്ണ്. കാരണം ജാതിയുടെ പേരിൽ ക്രൂശിക്കപെട്ട സമുദായത്തിന്റെ മതേതര ബോധമാണ്. ഹൈന്ദവ മുസ്ലീം ബന്ധത്തിന്റെ ആഴമേറിയ ദൃഢതയാണ്. അലവിയുടേയും ഇടശ്ശേരിയുടേയും സൗഹൃദമാണ്. ജാഫറിനേയും ജോണിനേയും ജനാർത്ഥനനേയും ഉരുമിച്ച് കാണാൻ കഴിഞ്ഞ മനസ്സാണ്. "മതമേതാണെങ്കിലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവന്റെ വാക്കുകൾ. "തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച് ദക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ല" എന്ന പ്രവാചക വചനവും . "തന്നെ പോലെ തന്നെ തന്റെ അയൽക്കാരെ സ്നേഹിക്കണം" എന്ന് പഠിപ്പിച്ച യേശുദേവനും മാനവികതയും കാരുണ്യവും സഹവർത്തിത്വവും നിലനിൽക്കണം എന്ന് അതിയായി ആഗ്രഹിച്ചത് കൊണ്ടാണ്.
തന്റെ സഹജീവികൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അത് ഈ മണ്ണിന്റെ അപകടമാണ് എന്ന് മനസ്സിനെ വിശ്വസിപ്പിച്ച് ഏത് പ്രതികൂല കാലവസ്ഥയിലായാലും സഹായിക്കാൻ അതു കൊണ്ടാണ് ഇവടത്തുകാർക്ക് കഴിയുന്നത്.
മനുഷ്യൻ ! ഹാ ! എത്ര സുന്ദരമായ പദം. മഹാമാരിയേയും പേമാരിയേയും വകവയ്ക്കാതെ അപകട മുഖത്തേക്ക് കുതിച്ചു പാഞ്ഞെത്തിയ ഒരു കൂടം മനുഷ്യർ, വാരിയെടുത്ത് നെഞ്ചോട് ചേർത്തു. ഒന്നും പ്രതീക്ഷിക്കാതെ.....